Monday, April 19, 2010

സിനിമ എന്നെ പഠിപ്പിച്ചത്...


ഇരുപത്തിയഞ്ച് വര്‍ഷത്തെ സിനിമാജീവിതം എന്നെ എന്തു പഠിപ്പിച്ചു?
ഞാന്‍ പലപ്പോഴും എന്നോടു തന്നെ ചോദിക്കുന്ന ചോദ്യമാണിത്. വിവിധ ഭാഷകളിലായി നൂറ്റമ്പതോളം സിനിമകളില്‍ അഭിനയിച്ച ഒരു നടന്‍ എന്ന നിലയ്ക്ക് സിനിമയില്‍ നിന്നു ഞാന്‍ പഠിച്ച പാഠങ്ങളും അതുവഴി എനിക്കു ലഭിച്ച അനുഭവസമ്പത്തും ഏറെ വലുതാകണം.
പലരും ചോദിക്കാറുണ്ട്, ഇത്രയധികം എക്സ്പീരിയന്‍സ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് നല്ല സിനിമകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കാന്‍ ശ്രമിക്കാത്തതെന്ന്. ഞാന്‍ അഭിനയിച്ച ഏതെങ്കിലും സിനിമ പരാജയപ്പെടുമ്പോള്‍ കേള്‍ക്കുന്ന ചോദ്യമാണിത്. നല്ല സിനിമകള്‍ തിരഞ്ഞെടുക്കൂ എന്ന് എല്ലാവരും ഉപദേശിക്കും. ഇതു പതിവായി കേള്‍ക്കുമ്പോള്‍ ഞാന്‍ മനസില്‍ ചോദിക്കും. എന്താണ്, ഏതാണ് നല്ല സിനിമ?
ഞാന്‍ പറഞ്ഞുവന്നത് അതാണ്. സിനിമയില്‍ നിന്നു ഞാന്‍ പഠിച്ച പാഠം: എത്ര വലിയ സൂപ്പര്‍താരമായാലും, എത്ര വലിയ സംവിധായകനായാലും, ആരും പൂര്‍ണമായി ശരിയല്ല, ആരും തെറ്റുമല്ല. എല്ലാവര്‍ക്കും സിനിമ അറിയാം. എന്നാല്‍, ആര്‍ക്കും സിനിമ അറിയുകയുമില്ല.
ഒരു വലിയ ഫിലോസഫിയൊന്നുമല്ല. പക്ഷേ, അതാണ് സത്യം. ഞാന്‍ സിനിമയില്‍ എത്തിയ സമയത്ത് മലയാളത്തില്‍ സജീവമായിരുന്ന പല വലിയ താരങ്ങളും ഇന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും മാത്രമാണ് നിലനില്‍ക്കുന്നത്. അതുപോലെ തന്നെ, എനിക്കു ശേഷം സിനിമയിലെത്തിയ പലരും വലിയ താരങ്ങളാകുകയും ചെയ്തു. എന്തുകൊണ്ടാണിത്? പഴയ അനുഭവസമ്പത്തുള്ള താരങ്ങള്‍ക്ക് ഒരു സിനിമയുടെ കഥ കേട്ടാലുടനെ അത് ഹിറ്റാകുമെന്ന് ഉറപ്പിച്ചു പറയാനാകില്ലേ? ചിലര്‍ അങ്ങനെ പറയുന്നതു കേട്ടിട്ടുണ്ട്. അങ്ങനെ പറ്റുമെന്ന് അവകാശവാദം ഉന്നയിക്കുന്നവരോട് ഒരു ചോദ്യം. പിന്നെയെന്തുകൊണ്ടാണ് നിങ്ങള്‍ അങ്ങനെ വിലയിരുത്തിയ പല പടങ്ങളും ബോക്സ് ഒാഫിസില്‍ പരാജയപ്പെടുന്നത്?
നല്ല പടമായിരുന്നു, പക്ഷേ, ക്ളൈമാക്സ് ശരിയായില്ല എന്നോ, കഥ കൊള്ളാം, പക്ഷേ, അല്‍പം ഇഴഞ്ഞാണു നീങ്ങുന്നത് എന്നോ ആണ് ജനത്തിന്റെ അഭിപ്രായമെങ്കില്‍ അങ്ങനെയുള്ള പടങ്ങളെയും മാറ്റിനിര്‍ത്താം. മറ്റുള്ളവയോ?
ചില സിനിമകള്‍ കണ്ടിട്ട്, അതിന്റെ സംവിധായകനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു എന്നു ജനം പറയുന്നതു കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ചില സിനിമകള്‍ ടിവിയില്‍ കാണുമ്പോള്‍ ദേഷ്യം വന്ന് ടിവി തന്നെ അടിച്ചുപൊട്ടിച്ചാലോ എന്നു തോന്നിപ്പോകും.
താരങ്ങള്‍ക്കും സംവിധായകര്‍ക്കും വലിപ്പച്ചെറുപ്പങ്ങളുണ്ടാവൂം, പക്ഷേ, സിനിമയില്‍ അതില്ല. സിനിമയ്ക്കു വലിപ്പച്ചെറുപ്പങ്ങളില്ല. വലിയ തോതില്‍ പണം മുടക്കിയെടുക്കുന്നതും ചെറിയ ബജറ്റു ചിത്രങ്ങളും വിജയിക്കുന്നതു ഒരു ഘടകം കൊണ്ടു മാത്രമാണ്; ജനങ്ങള്‍ അത് എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് അത്. സൂപ്പര്‍താരങ്ങളാണെങ്കില്‍ പടം വലിയ ബജറ്റായിരിക്കും. മികച്ച സംവിധായകനാകും. സാങ്കേതിക വിദഗധരെല്ലാം ഒന്നാംനിരക്കാരാകും. ചിലപ്പോള്‍ ഗാനരംഗങ്ങളൊക്കെ വിദേശത്താവും ഷൂട്ടിങ്. താമസം വലിയ സ്റ്റാര്‍ ഹോട്ടലുകളിലാവും. പണം വാരിക്കോരി ചെലവഴിക്കും. പക്ഷേ, എന്നാലും ചിത്രം പരാജയപ്പെട്ടുവെന്നിരിക്കും.
അപ്പോള്‍ എവിടെയാണു പ്രശ്നം?
25 വര്‍ഷത്തെയോ 50 വര്‍ഷത്തെയോ എക്സ്പീരിയന്‍സ് ഉണ്ടായാലും സിനിമ വിജയിക്കുമെന്നുള്ള അവസാനവാക്ക് പറയുവാനുള്ള എക്സ്പീരിയന്‍സ് കിട്ടില്ല.
ആരും സിനിമയില്‍ അവസാനവാക്കല്ല. ആരും പൂര്‍ണരുമല്ല.

Sunday, January 3, 2010

from Rahman

Hi,.....
          Today being January 3rd is one of the most important date in my calendar as it is my wife's birthday.
She means everything in life for me.
Frankly ..you wouldn't believe this......." in one word I am handicapped in her absence."
Well  now you must be wondering that what did I do for her birthday. Frankly nothing great this year.
We both went out last night for dinner accompanying us was one of our close friends Mrs. and Mr.Shekar. Venue "Ten downing Street in Chennai".
But my wife was not very keen of the idea of going out and spending as we were in the midst of shifting to our new residence so I didn't plan any great party nor I couldn't buy any expensive gifts, as she also warned me not to in the middle of shifting crises.
Man its tough when you have to shift houses. packing, loading unpacking 'O' god. to make it more worse I will be leaving for shoot in two days out of station and will be away for a month . So that makes my wife all alone, without any male support from family as none of our  relations are here at the moment. So I am worried now. though I will be at shoot but my mind and soul will be at Chennai.
Meanwhile my kids schools are starting from Monday that's  tomorrow so that makes it a double burden for my wife. Sad isn't it. But not to worry she is a tough lady and can handle it very efficiently.
Well that's about it for today .
love Rahman........
 
 

Thursday, December 31, 2009

Happy New Year

Hi.

Happy new Year to all my beloved friends and fans.

Thank you for all the support and wishes that you have showered on me through out these years.

I am very happy and also emotional to see and read from all you mails the time you spent for me and the love and affection you have for me .
I just don't have the words to express my gratitude. All I can say is I am touched and overwhelmed .

Thank u Thank u Thank u very much for making me lively and stronger.

I wish that,.. a day that we could all meet in person.

Thank you once again to all my dearest friends and loving fans.

I wish and pray that this 2010 will be a bright and prosperous year for all of us.
God bless all.

Take care.

Your own Rahman

Wednesday, December 2, 2009

അഭിനയം പഠിക്കാന്‍ മാന്ത്രികക്കല്ലുകള്‍

എന്നെ ഒരു നടനായി വളര്‍ത്തിയെടുത്ത സംവിധായകരെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവന്നത്. പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട്, ഐ.വി. ശശി, ശശികുമാര്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ ഞാന്‍ പങ്കുവച്ചു. കെ.എസ്. സേതുമാധവന്‍ സാറിന്റെ ചിത്രത്തില്‍ അഭിനയിക്കാനായതും ഒരു ഭാ•്യമായാണ് ഞാന്‍ കരുതുന്നത്. സുനില്‍ വയസ് 20 എന്ന അദ്ദേഹത്തിന്റെ ചിത്രത്തില്‍ ഞാനായിരുന്നു നായകന്‍. നായികയായി ഉര്‍വശിയും. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായി ഉര്‍വശിയുടെ കഥാപാത്രത്തെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്ന തലതെറിച്ച ഒരു പയ്യനായിരുന്നു, ഞാന്‍ ചെയ്ത സുനില്‍ എന്ന കഥാപാത്രം. സേതുമാധവന്‍ സാറിന്റെ സെറ്റില്‍ മറ്റൊരു സെറ്റിലും കാണാത്ത കാഴ്ചകളായിരുന്നു. ഒരു ദേവാലയത്തിലേക്കോ ആശുപത്രിയിലേക്കോ ഒക്കെ കയറുമ്പോഴുള്ള നിശ്ശബ്ദത പോലെയാവും അവിടെ. അനാവശ്യമായ ബഹളങ്ങളില്ല. ഒരു സൂചി താഴെവീണാല്‍ പോലും കേള്‍ക്കാവുന്ന വിധം നിശ്ശബ്ദം. എല്ലാവരും മിണ്ടാതിരിക്കണമെന്ന നിര്‍ദേശമൊന്നും സേതുമാധവന്‍ സാര്‍ കൊടുത്തിട്ടുണ്ടാവില്ല. പക്ഷേ, അവിടെ ആരും അനാവശ്യമായി ബഹളം വയ്ക്കാറില്ല. വളരെ സ്നേഹ സമ്പന്നനായിരുന്നു അദ്ദേഹം. വളരെ പതിഞ്ഞ ശബ്ദത്തിലാണ് അദ്ദേഹം നിര്‍ദേശങ്ങള്‍ തരിക. നിശ്ശബ്ദമായ ഒരു സെറ്റിലല്ലെങ്കില്‍ അദ്ദേഹം പറയുന്നത് ഒരു പക്ഷേ, കേള്‍ക്കാന്‍ പോലുമാവില്ല. സേതുമാധവന്‍ സാറിന്റെ സൌമ്യമായ ഈ ശരീരഭാഷയും സംസാരവും കണ്ട് അദ്ദേഹത്തിന്റെ യൂണിറ്റ് നിശ്ശ്ബ്ദരായി ഇരുന്ന ശീലിച്ചതാവും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നിലെ അഭിനേതാവിനെ പരുവപ്പെടുത്തിയെടുക്കന്നതില്‍ സേതുമാധവന്‍ സാര്‍ നല്ല പങ്കുവഹിച്ചിട്ടുണ്ട്. ഒരിക്കല്‍, ഷൂട്ടിങ്ങിനിടയിലെ ഒരു ഇടവേളയില്‍ അദ്ദേഹം എന്നെ അടുത്തുവിളിച്ചു. അതിനു മുന്‍പ് എടുത്ത ചില സീനുകളിലെ എന്റെ അഭിനയത്തെ അഭിനന്ദിച്ച ശേഷം അദ്ദേഹം പറഞ്ഞു: റഹ്മാന്‍, ഞാനൊരു എക്സര്‍സൈസ് പറഞ്ഞുതരാം. അതേപടി ചെയ്യണം. അഭിനയത്തില്‍ നിനക്കുള്ള പോരായ്മകള്‍ മാറാന്‍ അതു സഹായിക്കും.'' അഭിനയം നന്നാവാന്‍ എക്സര്‍സൈസോ? ഞാന്‍ അദ്ദേഹമെന്താണ് പറയാന്‍ പോകുന്നതെന്ന് ആകാംഷയോടെ നോക്കി നിന്നു. അദ്ദേഹം രണ്ടു കല്ലുകള്‍ എടുത്ത എന്റെ കയ്യില്‍ തന്നു. ഒരു കൈ കൊണ്ട് ആ കല്ലുകള്‍ ഒന്നിനു പിറകെ ഒന്നായി പൊക്കിയിട്ട് പിടിക്കുക. അതു താഴെ വീഴാതെ നോക്കണം. അതേസമയത്ത് തന്നെ, ഡയലോ•് പറയാന്‍ പഠിക്കുക. എനിക്ക് ആദ്യം കാര്യം മനസിലായില്ല. എല്ലാ നടന്‍മാരും ആദ്യസമയത്ത് നേരിടുന്ന ഒരു വലിയ പ്രതിസന്ധിക്ക് പരിഹാരം തരികയായിരുന്നു അദ്ദേഹമെന്നു മെല്ലെ മനസിലായി. അഭിനയിക്കുന്ന സമയത്ത് കൈകള്‍ എന്തു ചെയ്യണം എന്നതാണ് എല്ലാ നടന്‍മാരും നേരിടുന്ന പ്രശ്നങ്ങളിലൊന്ന്. എന്തെങ്കിലും പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുക എന്നത് ഒരു പോംവഴിയാണ്. പക്ഷേ, അങ്ങനെയല്ലാത്ത ഒരു സീനാണെങ്കില്‍ എന്തു ചെയ്യും? സേതുമാധവന്‍ സാര്‍ തന്ന കല്ലുകൊണ്ടുള്ള എക്സര്‍സൈസ് അതിനായിരുന്നു. ഒരേസമയം, രണ്ടു ജോലികള്‍ ചെയ്തു തലച്ചോറിനെ അതിനു പരുവപ്പെടുത്തി എടുക്കുക. സേതുമാധവന്‍ സാര്‍ പഠിപ്പിച്ച അഭിനയത്തിന്റെ ഈ എക്സര്‍സൈസ് പിന്നീട് പല പുതുമുഖ താരങ്ങള്‍ക്കും ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. സേതുമാധവന്‍ സാറിന്റെ എക്സര്‍സൈസ് പിന്നീട് എനിക്ക് ഗുണം ചെയ്ത മറ്റൊരു സംഭവം കൂടി പറയട്ടെ. പുതു പുതു അര്‍ഥങ്ങളുടെ ക്ളൈമാക്സ് സീന്‍ എടുക്കുന്ന സമയം. മനോരോ•ാശുപത്രിയില്‍ കഴിയുന്ന ഗീതയെ സന്ദര്‍ശിക്കുന്ന സിത്താരയും ഞാനും. അതായിരുന്നു സീന്‍. കെ. ബാലചന്ദര്‍ സാര്‍ എനിക്കും ഗീതയ്ക്കും സിത്താരയ്ക്കും നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. സേതുമാധവന്‍ സാറിന്റെ എക്സര്‍സൈസ് ശീലമാക്കിയ ഞാന്‍ ഒരു കൈ കൊണ്ട് എന്റെ കയ്യിലിരുന്ന ഒാറഞ്ച് ഉയര്‍ത്തിയിട്ട് പിടിച്ചുകൊണ്ടിരുന്നു. ബാലചന്ദര്‍ സാര്‍ അതു കണ്ടു. തനിക്കിതു ചെയ്യാനാകുമെങ്കില്‍ അത് ക്ളൈമാക്സ്നിടയില്‍ ചേര്‍ക്കാം എന്ന് അദ്ദേഹം പറഞ്ഞു. പുതുപുതു അര്‍ഥങ്ങളിലെ ക്ളൈമാക്സില്‍ ആ ഒാറഞ്ച് പിടിത്തം ഒരു പ്രത്യേക മാനം നല്‍കി. എന്നിലെ നടനെ വളര്‍ത്തിയെടുത്തത് ഇവരൊക്കെയാണെങ്കില്‍ നടനില്‍ നിന്ന് ഒരു താരം എന്ന നിലയിലേക്ക് എന്നെ കൊണ്ടുപോയത് ഐ.വി.ശശി, പി.ജി. വിശ്വംഭരന്‍, ജേസി, ജോഷി, സാജന്‍ തുടങ്ങിയ സംവിധായകരാണ്. ശശിയേട്ടനെ കുറിച്ച് ഒരു ലക്കത്തില്‍ ഞാന്‍ വിശദമായി എഴുതിയിരുന്നു. യുവാക്കളെ ഹരം കൊള്ളിക്കുന്ന നൃത്തരംങ്ങളും സംഘട്ടനരംങ്ങളും സ്ത്രീകളെ ആകര്‍ഷിക്കുന്ന പ്രണയരം•ങ്ങളും •ാനങ്ങളുമൊക്കെയുള്ള ചിത്രങ്ങളില്‍ ഞാനെത്തുന്നത് ഇവരിലൂടെയാണ്. വളരെ നല്ലൊരു സംവിധായകനും അതോടൊപ്പം നല്ലൊരു സുഹൃത്തും നല്ലൊരു മനുഷ്യനുമാണ് വിശ്വംഭരന്‍ സാര്‍. ഈ തണലില്‍ ഇത്തിരി നേരം, ഇവിടെ ഈ തീരത്ത്, ഈ ലോകം ഇവിടെ കുറെ മനൂഷ്യര്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു. ജേസി സാറിന്റെ ഈറന്‍ സന്ധ്യ, ഒരിക്കല്‍ ഒരിടത്ത് തുടങ്ങിയ ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിച്ചത്. ശരിക്കും സൌമ്യനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കാണുമ്പോള്‍ യേശുക്രിസ്തുവിനെ ഒാര്‍മവരും. രൂപത്തിലും പെരുമാറ്റത്തിലുമെല്ലാം ഒരു എളിമയും ലാളിത്യവും ഉണ്ടായിരുന്നു. ഒരിക്കല്‍ ഒരിടത്ത് എന്ന അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനിയച്ചില്ലായിരുന്നുവെങ്കില്‍ ഒരു നടന്‍ എന്ന നിലയില്‍ പലതും എനിക്കു നഷ്ടമാകുമായിരുന്നു. നസീര്‍ സാറിനൊപ്പം ഞാനഭിനയിച്ച ഏക ചിത്രമാണത്. മധുസാര്‍, അടൂര്‍ ഭാസി, ബഹദൂര്‍, ശ്രീവിദ്യ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ആ ചിത്രത്തിലുണ്ടായിരുന്നു. മലയാളത്തിന്റെ പഴയ സ്കൂളില്‍ കുറെ ദിവസം പഠിക്കാന്‍ എനിക്കു കിട്ടിയ അവസരമായിരുന്നു ഒരിക്കല്‍ ഒരിടത്ത്. (തുടരും)

Sunday, October 11, 2009

ഗുരുനാഥര്‍ക്ക് പ്രണാമം

ഒരു കഥാപാത്രത്തെ മനോഹരമായി അഭിനയിപ്പിക്കുന്നതില്‍ നടനെക്കാളും ഉത്തരവാദിത്വം സംവിധായകര്‍ക്കാണുള്ളതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ശരിക്കും ആ കഥാപാത്രം സംവിധായകന്റെ മനസിലുള്ളതാണ്. നടന്റെ മനസിലുള്ളതല്ല.
ഒരു നടന്‍ അഭിയക്കുമ്പോള്‍, തന്റെ കഥാപാത്രമായി അയാള്‍ മാറുന്നുണ്ടോ എന്നാണ് സംവിധായകന്‍ നിരീക്ഷിക്കുന്നത്. അത് ശരിയായി വരുമ്പോഴാണ് അദ്ദേഹം ടേക് ഒാകെ എന്നു പറയുന്നത്.
റിഹേഴ്സലിലും ശേഷം ടേക്ക് എടുക്കുമ്പോള്‍ ഒറ്റ ടേക്കിന് ഒകെയായി എന്നതു വലിയ കാര്യം പോലെ കാണുന്നവരാണ് പുതിയ പല അഭിനേതാക്കളും. ചിലര്‍ക്ക് അതൊരു അഭിമാനപ്രശ്നം പോലെയാണ്. നടന്റെ അഭിമാനപ്രശ്നം മനസിലാക്കി പുതിയ സംവിധായകരൊക്കെ നിശ്ശബ്ദമായി അതിനു ഒകെ പറയുന്നതും കാണേണ്ടിവന്നിട്ടുണ്ട്.
നല്ല അഭിനേതാക്കള്‍ക്ക് ആദ്യ ടേക്കില്‍ തന്നെ സംവിധായകന്റെ മനസിലുള്ളത് അതേ പടി പകര്‍ത്താന്‍ സാധിച്ചേക്കും. പക്ഷേ, എപ്പോഴും അങ്ങനെയാവണമെന്ന് വാശിപിടിക്കരുത്. അങ്ങനെ വാശിപിടിക്കുമ്പോഴാണ് കഥാപാത്രത്തെ മറികടന്ന് നടന്‍ പോകുന്നത്. അങ്ങനെ നടന്‍ കഥാപാത്രത്തിനപ്പുറം വളര്‍ന്നാല്‍ അതിന്റെയര്‍ഥം ആ നടനും സംവിധായകനും പരാജയപ്പെട്ടുവെന്നതു തന്നെയാണ്.
പത്മരാജനും ഭരതനുമൊക്കെ അവരുടെ മനസിലുള്ള കഥാപാത്രങ്ങളാക്കി അഭിനേതാക്കളെ മാറ്റിയെടുക്കുമായിരുന്നു. അവരുടെ സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്തൊക്കെ സിനിമയെ
•ൌരവത്തോടെ കാണുന്ന ആളല്ലായിരുന്നു ഞാന്‍. സംവിധായകര്‍ പറഞ്ഞതു കേള്‍ക്കും. അങ്ങനെ തന്നെ ചെയ്തു കൊടുക്കും. ഇപ്പോള്‍ ഫാസിലിന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ആ കാലം ഒാര്‍ത്തുപോയി.
എല്ലാ ഡയറക്ടേഴ്സിനും അവരുടേതായ സ്റ്റൈലുണ്ടാവും. ഫാസില്‍ സാറും കെ. ബാലചന്ദ്രന്‍ സാറുമൊക്കെ കഥാപാത്രമായി അഭിനയിച്ചുകാണിച്ചുതരും. അവരുടെ മനസില്‍ ആ കഥാപാത്രം എങ്ങനെ പെരുമാറണമെന്ന് വ്യക്തമായ ധാരണയുണ്ട്. സൂപ്പര്‍താരമായാലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായാലും അത് അനുകരിക്കുക മാത്രം ചെയ്താല്‍ മതി. ഒരു നടനില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് മുഴുവനായും ഊറ്റിയെടുക്കുന്നതില്‍ വിദ
•്ധരാണ് ഈ സംവിധായകര്‍.
മലയാളത്തിലെയും തമിഴിലെയും ഒരുപാട് പ്രമുഖ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. പപ്പേട്ടനെയും ഭരതേട്ടനെയും കുറിച്ച് നേരത്തെ ഞാന്‍ എഴുതിയിരുന്നു. സത്യന്‍ അന്തിക്കാട്, ഐവി. ശശി തുടങ്ങിയ മലയാള സംവിധായകരെ കുറിച്ചും തമിഴിലെ കെ. ബാലചന്ദര്‍ സാറിനെ കുറിച്ചുമൊക്കെ വിശദമായി ഞാന്‍ മുന്‍പ് എഴുതിയിരുന്നു എന്നാല്‍, എന്റെ കരിയറിനെ മാറ്റിമറിച്ച, ഒരു നടനായി എന്നെ മാറ്റിയെടുത്ത കുറെ നല്ല സംവിധായകരെ കുറിച്ചു കൂടി എനിക്കു പറയാനുണ്ട്. അതില്‍ പ്രമുഖനാണ് ശശികുമാര്‍ സാര്‍.
അദ്ദേഹത്തിനൊപ്പം രണ്ടോ മൂന്നു ചിത്രങ്ങളില്‍ ഞാന്‍ ജോലി ചെയ്തു. മലയാളത്തിലെ അന്നത്തെ സീനിയര്‍ സംവിധായകരില്‍ ഒരാളായിരുന്നു ശശികുമാര്‍ സാര്‍. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതു തന്നെ ഒരു വലിയ ഭാ
•്•്യമായാണ് ഞാന്‍ അന്നും ഇന്നും കാണുന്നത്. ഇവിടെ തുടങ്ങുന്നു, എന്റെ കാണാക്കുയില്‍ തുടങ്ങിയ എന്റെ ചിത്രങ്ങള്‍ അദ്ദേഹമാണ് സംവിധാനം ചെയ്തത്. ഈ രണ്ടു ചിത്രങ്ങളും നല്ല വിജയം നേടുകയും ചെയ്തു.
ഒരു വലിയ സംവിധായകനാണെങ്കിലും വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം നമ്മളോടു സംസാരിക്കുക. സിനിമയിലേക്കു കാലെടുത്തുവച്ചതേയുള്ളൂ ഞാനന്ന്. പക്ഷേ, ഒരു വലിയ മുതിര്‍ന്ന നടനാണ് എന്ന മട്ടില്‍ സ്നേഹത്തോടെയാണ് ശശികുമാര്‍ സാര്‍ ഇടപെട്ടിരുന്നത്. പഴയകാല സംവിധായകര്‍ക്ക് പൊതുവായുള്ള പല നല്ല
ഗുണങ്ങളും ശശികുമാര്‍ സാറിനുമുണ്ടായിരുന്നു. എന്നെപ്പോലെയുള്ള പുതിയ ആര്‍ട്ടിസ്റ്റുകളെ പോലും ഇത്രയധികം പരിണിക്കുന്നത് എന്തിനാണെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇപ്പോഴും എനിക്കോര്‍മയുണ്ട്.
''ആര്‍ട്ടിസ്റ്റുകള്‍ എന്നു പറഞ്ഞാല്‍ പൂക്കള്‍ പോലെയും തൊട്ടാവാടിച്ചെടികള്‍ പോലെയുമാണ്. അവര്‍ വാടാതിരിക്കാന്‍ നോക്കണം.''
ഒരു നടനോ നടിയോ മൂഡ് ഒാഫ് ആകുന്നതു പോലും അഭിനയത്തെ ബാധിക്കുമെന്നും അവരെ പരമാവധി ?സന്റ് ആക്കി നിര്‍ത്തുക എന്നത് സംവിധായകന്റെ കടമയാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഒരു ദിവസം ഷൂട്ടിങ്ങിനെത്തുമ്പോള്‍ നമ്മുടെ മനസില്‍ അഭിനയം അല്ലാതെ മറ്റെന്തൊക്കെ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ അതൊക്കെ അഭിനയത്തെയും ബാധിക്കും. വ്യക്തിപരമായ പ്രശ്നങ്ങള്‍ പരമാവധി അകറ്റിനിര്‍ത്തിയിട്ടാണ് ഞാന്‍ ഷൂട്ടിങ്ങിനു പോകുക. പക്ഷേ, മകന്‍, ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍ തുടങ്ങിയ നിലകളിലുള്ള നമ്മുടെ ഉത്തരവാദിത്തങ്ങള്‍ ഇല്ലാതാകുന്നുമില്ല. അത്തരം ടെന്‍ഷനുകള്‍ എത്ര ശ്രമിച്ചാലും പൂര്‍ണമായി ഒഴിവാക്കാനുമാകില്ല.
ഞാന്‍ പറഞ്ഞുവന്നത് ശശികുമാര്‍ സാറിനെക്കുറിച്ചാണ്. അഭിനേതാക്കളുടെ സന്തോഷം തന്റെ സിനിമ മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സ്കൂള്‍ പയ്യനായിരുന്ന എന്നെ ഒരു അഭിനേതാവായി മാറ്റിയത് പത്മരാജനായിരുന്നുവെങ്കിലും അതിനെ ഒരു വളര്‍ച്ചയിലേക്കു കൊണ്ടു വന്നത് നിരവധി സംവിധായകര്‍ കൂടിയാണ്. എന്താണ് അഭിനയമെന്ന് ഒരു കാഴ്ചപ്പാടുപോലുമില്ലാത്ത പ്രായമായിരുന്നു അത്. സംവിധായകര്‍ പറഞ്ഞത് അതേപടി പകര്‍ത്തുകയാണ് ചെയ്തിരുന്നതും.
എന്റെ ഏതെങ്കിലും സിനിമയിലെ പ്രകടനം കണ്ടിട്ട് ആരെങ്കിലും അഭിനന്ദിച്ചാല്‍ അന്നും ഇന്നും ഞാന്‍ അതിന്റെ ക്രെഡിറ്റ് സംവിധായകനാണ് എന്നു പറയാറുണ്ട്.
ആദ്യ ചിത്രത്തിനു തന്നെ സംസ്ഥാന അവാര്‍ഡും തൊട്ടുപിന്നാലെ ചേംബറിന്റെ അവാര്‍ഡും ക്രിട്ടിക്സ് അവാര്‍ഡുമൊക്കെ ലഭിച്ചപ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ എനിക്ക് ഒരൂ അം•ീകാരം ഒക്കെ കിട്ടിയതു പോലെ തോന്നി. പക്ഷേ, കൂടെവിടെയിലെ അഭിനയത്തിന് എനിക്കു കിട്ടിയ അവാര്‍ഡ് ശരിക്കും പത്മരാജന്‍ എന്ന സംവിധായകന് അര്‍ഹതപ്പെട്ടതാണ്. അദ്ദേഹമാണ് യഥാര്‍ഥത്തില്‍ രവി പൂത്തൂരാന്‍ എന്ന എന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

Saturday, September 12, 2009

കഥാപാത്രങ്ങളുടെ പക്വത

ഷോട്ടുകളെടുക്കുന്നതില്‍ മലയാളത്തില്‍ ഐ.വി. ശശി കാണിച്ച കയ്യടക്കവും വേവും തമിഴില്‍ ഞാന്‍ കാണുന്നത് പുതു പുതു അര്‍ത്ഥങ്ങളുടെ സെറ്റിലാണ്. തമിഴിലെ ഒന്നാംനിര സംവിധായകനായ കെ. ബാലചന്ദറിന്റെ സെറ്റില്‍. എന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായ ആ ചിത്രത്തിലേക്ക് നായകനായി ഞാന്‍ എത്തുന്നതിനു പിന്നിലും ശശിയേട്ടനുണ്ടായിരുന്നു.
തമിഴില്‍ എന്റെ കുറെ ചിത്രങ്ങള്‍ വന്നുകഴിഞ്ഞ സമയം. ആദ്യ ചിത്രമായ നിലവേ മലരേ പോലെ ഒരു വലിയ ഹിറ്റ് പിന്നീടുള്ള ചിത്രങ്ങളൊന്നും തന്നെ നല്‍കിയല്ല. ശിവാജി സാറിനൊപ്പം അഭിനയിച്ച അന്‍പുള്ള അപ്പ, പ്രഭുവിനൊപ്പം അഭിനയിച്ച ഒരുവര്‍ വാഴും ആലയം തുടങ്ങിയ ചിത്രങ്ങളൊക്കെ തരക്കേടില്ലാത്ത വിജയം നേടിയെങ്കിലും അതൊന്നും ഒരു വലിയ ഹിറ്റ് എന്ന വിശേഷണത്തിനു ചേരുന്നവയായിരുന്നില്ല. മലയാളത്തില്‍ നിന്ന് അപ്പോഴേക്കും ഞാന്‍ ഏതാണ്ട് പൂര്‍ണമായി തന്നെ തമിഴിലേക്ക് ചുവടുമാറ്റപ്പെട്ടിരുന്നു. ഇടയ്ക്കിടെ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ അഭിനയിച്ചുവെന്നു മാത്രം. കിട്ടുന്ന ചിത്രങ്ങളൊക്കെ മുന്‍പിന്‍ നോക്കാതെ അഭിനയിച്ചു. കുറെ ചിത്രങ്ങള്‍ സ്വന്തം പേരിലായി എന്നതൊഴിച്ചാല്‍ ഒരു നടന്‍ എന്ന നിലയില്‍ എനിക്കു നേട്ടമാകുന്ന അഭിനയപ്രാധാന്യമുള്ള നല്ല വേഷങ്ങളൊന്നും അക്കൂട്ടത്തില്‍ ഇല്ലായിരുന്നു.
അങ്ങനെയിരിക്കെയാണ് എനിക്ക് ഒരു ദിവസം ഐ.വി. ശശിയുടെ ഫോണ്‍ കോള്‍ വരുന്നത്. സംവിധായകന്‍ കെ. ബാലചന്ദറിനെ പോയി കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
കെ. ബാലചന്ദര്‍ അന്നു തമിഴ് സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവാണ്. സൂപ്പര്‍ഹിറ്റുകള്‍ നിരവധി. രജനീകാന്തിനെയും കമലാഹാസനെയുമൊക്കെ സൂപ്പര്‍താര പദവിയിലേക്ക് എത്തിച്ച സൂപ്പര്‍ സംവിധായകന്‍. വ്യത്യസ്തതയുള്ള പ്രമേയവും അവതരണവും കൊണ്ടാണ് അദ്ദേഹം ചിത്രങ്ങളൊക്കെ വിജയിപ്പിച്ചിരുന്നത്. തമിഴ് സൌന്ദര്യം പകര്‍ത്തുന്നതിലും ജനഹൃദയങ്ങളിലേക്ക് നേരിട്ടെത്തുന്ന വിധത്തില്‍ കഥ പറയുന്നതിലും സമര്‍ത്ഥന്‍.
ഞാനന്ന് ബാംഗൂരിലാണ് താമസം. ശശിയേട്ടന്‍ എന്നോടു ഇക്കാര്യം പറഞ്ഞു ഫോണ്‍ വച്ചപ്പോള്‍ തന്നെ ഞാന്‍ ബാലചന്ദര്‍ സാറിനെ വിളിച്ചു. സൌകര്യം പോലെ ചെന്നൈയിലെത്തി തന്നെ കാണണമെന്നു മാത്രമേ അദ്ദേഹം പറഞ്ഞുള്ളു. ഞാന്‍ വൈകിച്ചില്ല. ഷൂട്ടിങ്ങിന് ഒരു ദിവസത്തെ ഇടവേള നല്‍കി ഞാന്‍ അന്നുതന്നെ ചെന്നൈയിലെത്തി.
കമലാഹാസനെ നായകനാക്കി താന്‍ ചെയ്യാനിരുന്ന ഒരു ചിത്രത്തിന്റെ കഥ അദ്ദേഹം ചുരുക്കി പറഞ്ഞു. ഈ ചിത്രം ഇപ്പോള്‍ ചെയ്യുകയാണെന്നും എന്നെ അതില്‍ നായകനാക്കുകയാണെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്കു വലിയ സന്തോഷം തോന്നി.
അദ്ദേഹം പറഞ്ഞു: ‘’റഹ്മാന്‍, നിങ്ങള്‍ അഭിനയിച്ച പല സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കു തോന്നിയത് നിങ്ങളുടെ കഴിവുകള്‍ വേണ്ടവിധത്തില്‍ ഇതുവരെ ഉപയോ
•ിക്കപ്പെട്ടിട്ടില്ല എന്നാണ്. ഈ ചിത്രം നിങ്ങള്‍ക്ക് ഒരു വഴിത്തിരിവാകും.
സംവിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വൈഭവം പിന്നീടുള്ള ദിവസങ്ങളില്‍ എനിക്കു തിരിച്ചറിയാനായി. ഒരു ഷോട്ടിനു ഫൈനല്‍ ഒകെ പറയുമ്പോള്‍ അടുത്ത ഷോട്ടിനെ കുറിച്ചാവും അദ്ദേഹത്തിന്റെ ചിന്ത. കട്ട് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹം തലതാഴ്ത്തി ചിന്താമഗ്നനായി നടന്നുനീങ്ങും. അടുത്ത ഷോട്ട് എടുക്കേണ്ട സ്ഥലത്തു ചെന്നാവും അദ്ദേഹം നില്‍ക്കുക. അതു കഴിയുമ്പോള്‍ വീണ്ടും അടുത്ത സ്ഥലത്തേക്ക്. എടുക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളത് എന്നു മറ്റുള്ളവര്‍ കരുതുന്ന പല സീനുകളും വര്‍ഷങ്ങളുടെ പരിചയസമ്പത്ത് ഉള്ള അദ്ദേഹത്തിന് നിഷ്പ്രയാസം എടുക്കാനാകുമായിരുന്നു. മലയാളത്തില്‍ ശശിയേട്ടന്‍ ഷോട്ടുകളെടുത്തിരുന്ന വേ
•ം തന്നെയായിരുന്നു ബാലചന്ദര്‍ സാറിന്റെയും.
കലാമൂല്യമുള്ളതും അതേ സമയം തന്നെ കൊമേഴ്സിയല്‍ വിജയം ഉറപ്പുള്ളതുമായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം. പുതു പുതു അര്‍ത്ഥങ്ങളില്‍ എന്റെ വേഷം ഒരു
ഗായകന്റേതായിരുന്നു. ഭാര്യയുടെ വേഷത്തിലായിരുന്നു ഗീത. ദാമ്പത്യത്തിലെ സ്വരക്കേടുകളെ തുടര്‍ന്ന് ഞാന്‍ നാടുവിടുന്നതും മറ്റൊരു കാമുകിയെ കണ്ടെത്തുന്നതുമായിരുന്നു പ്രമേയം.
കഥ കേട്ടപ്പോള്‍ തന്നെ പലരും ഈ ചിത്രം പരാജയപ്പെടുമെന്നു പ്രവചിച്ചു. തമിഴില്‍ ദാമ്പത്യബന്ധങ്ങള്‍ക്കു വലിയ വിലയാണ്. ഭാര്യയുള്ളപ്പോള്‍ തന്നെ മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്ന നായകനെ തമിഴര്‍ക്ക് ഉള്‍കൊള്ളാനാവില്ലെന്നു പലരും എന്നോടു പറഞ്ഞു. എനിക്കും പേടി തോന്നി.
സിത്താരയായിരുന്നു എന്റെ കാമുകിയുടെ വേഷത്തില്‍ അഭിനയിച്ചത്. ഒരു മഴസീനുണ്ട് സിനിമയില്‍. ബസില്‍ വച്ച് അവിചാരിതമായി പരിചയപ്പെട്ട സിത്താരയ്ക്കൊപ്പം മഴയ്ത്തു പെട്ടുപോകുന്ന എന്റെ കഥാപാത്രം. ഞങ്ങള്‍ ഒരു വലിയ കുഴിയില്‍ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തില്‍ നനഞ്ഞിരിക്കുന്ന ആ ഷോട്ട് ഏറെ പണിപ്പെട്ടാണ് എടുത്തത്. ക്രൂ മുഴുവന്‍ കുഴിയുടെ മുകളില്‍. ഞാനും സിത്താരയും മാത്രം കുഴിയില്‍.
ഷോട്ട് എടുത്തു തീരുന്നതു വരെ ഞങ്ങള്‍ ആ കുഴിയില്‍ തന്നെയിരുന്നു. ഞങ്ങള്‍ക്കുള്ള ഭക്ഷണം പോലും താഴേയ്ക്കു തരികയായിരുന്നു. ആ സീന്‍ എടുത്തുകൊണ്ടിരുന്നപ്പോള്‍ ബാലചന്ദര്‍ സാര്‍ നിര്‍ദേശം നല്‍കി. എന്റെ ജായ്ക്കറ്റിനുള്ളിലേക്ക് സിത്താരയെയും കയറ്റണം. ഞങ്ങള്‍ രണ്ടുപേരുമൊന്നിച്ച് ഒരു ജായ്ക്കറ്റിനുള്ളില്‍. മഴയത്ത് നനഞ്ഞൊട്ടി.
എനിക്ക് ചെറിയൊരു മടി തോന്നി. സിത്താര അന്ന് പുതിയ നടിയാണ്. ഞാനുമായി ഒരു സൌഹൃദം രൂപപ്പെട്ടു വരുന്നതേയുണ്ടായിരുന്നുള്ളു. പക്ഷേ, ബാലചന്ദര്‍ സാറിന്റെ നിര്‍ദേശം അനുസരിക്കാതെ വയ്യ. അങ്ങനെ മടിയോടെയാണെങ്കിലും ഞാന്‍ ആ സീന്‍ അഭിനയിച്ചു.
സെറ്റിലുണ്ടായിരുന്ന പലരും അത്തരം ഒരു സീനിന്റെ ആവശ്യം തന്നെയില്ലെന്നൊക്കെ പറഞ്ഞു. ആദ്യമായി കണ്ടു പരിചയപ്പെട്ട ഒരു സ്ത്രീയും പുരുഷനും അങ്ങനെ ഒരു ജായ്ക്കറ്റിനുള്ളിലൊക്കെ ഇരിക്കുന്നത് ജനം അം
ഗീകരിക്കില്ലെന്നായിരുന്നു അവരുടെ പക്ഷം.
പക്ഷേ, പടം ഇറങ്ങിയപ്പോള്‍ സം
തി മറിച്ചായിരുന്നു. ആ സിനിമയിലെ ഏറ്റവും മികച്ച സീനുകളിലൊന്നിയിരുന്നു അത്. നിരൂപകര്‍ പോലും ആ സീനിനെ പുകഴ്ത്തി എഴുതി. ചിത്രത്തിന്റെ പരസ്യങ്ങളിലും അതിന്റെ ഫോട്ടോകള്‍ ഉപയോഗീച്ചു.
റിലീസിങ്ങിനു ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ ചിത്രം കാണാന്‍ തിരക്ക് കുറവായിരുന്നു. പലരും പ്രവചിച്ചതു പോലെ ചിത്രം പരാജയപ്പെടുമെന്നു ഞാനും പേടിച്ചു. പക്ഷേ, മെല്ലെ മെല്ലെ ചിത്രം പിടിച്ചു കയറി. പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റായി. തീയറ്ററുകള്‍ നിറഞ്ഞുകവിഞ്ഞു. ഇരുന്നൂറിലേറെ ദിവസം പല സെന്ററുകളിലും ആ ചിത്രം ഒാടി.
ബാലചന്ദര്‍ സാര്‍ പറഞ്ഞതു പോലെ, എന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായി പുതുപുതു അര്‍ത്ഥങ്ങള്‍ മാറി. പേരു പോലെ തന്നെ എന്റെ ജീവിതത്തെയും ആ സിനിമ ഏറെ സ്വാധീനിച്ചു. പിന്നീട് എനിക്ക് കുറെ വര്‍ഷങ്ങളോളം തിരിഞ്ഞുനോക്കേണ്ട അവസ്ഥ തമിഴില്‍ ഉണ്ടായില്ല. പുരിയാതെ പുതിര്‍, ചിന്ന ദളപതി, കറുപ്പു വെള്ള, ഭാരത് ബന്ദ് തുടങ്ങിയ നിരവധി ഹിറ്റുകള്‍ പിന്നാലെ വന്നു. തമിഴ് നാട്ടിലും ആന്ധ്രാപ്രദേശിലും എനിക്ക് ഒരു താരമൂല്യമുണ്ടാക്കി തന്നെതും ഈ ചിത്രമായിരുന്നു.
ഈ ചിത്രത്തിനു ശേഷം എനിക്ക് ഏറെ
•ുണം ചെയ്ത മറ്റൊരു ചിത്രമായിരുന്നു പുരിയാതെ പുതിര്‍. ഇന്നത്തെ തമിഴ് സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ കെ.എസ്. രവികുമാറിന്റെ ആദ്യ ചിത്രമായിരുന്നു അത്. ശരത്കുമാര്‍ വില്ലന്‍വേഷത്തില്‍ അഭിനയിച്ച ആ ചിത്രത്തില്‍ രഘുവരനും നല്ലൊരു വേഷത്തിലുണ്ടായിരുന്നു. ഇന്നത്തെ രവികുമാര്‍ ചിത്രങ്ങളുടേതു പോലൊരു ട്രീറ്റ്മെന്റല്ലായിരുന്നു ആ ചിത്രത്തിന്. ഇപ്പോള്‍ ആ സിനിമ കണ്ടാല്‍ അത് രവികുമാര്‍ സംവിധാനം ചെയ്തതാണെന്നു തോന്നുക പോലുമില്ല. വ്യത്യസ്തമായ അവതരണവും പ്രമേയവുമായിരുന്നു പുരിയാതെ പുതിറിന്റെ പ്രത്യേകത.
മലയാളത്തില്‍ കോളജ് കുമാരന്റെ വേഷങ്ങള്‍ അഭിനയിച്ചുമടുത്തു തുടങ്ങിയിരുന്ന എനിക്ക് തമിഴിലെ ഇത്തരം പക്വതയുള്ള കഥാപാത്രങ്ങള്‍ വലിയൊരു ആശ്വാസമായിരുന്നു. കോളജ് കുമാരന്റെ പതിവു വേഷങ്ങളില്‍ നിന്ന് എന്നെ രക്ഷിച്ചതില്‍ എന്റെ മീശയ്ക്കും വലിയൊരു പങ്കുണ്ടായിരുന്നു.

Sunday, August 9, 2009

ഡാന്‍സ്, സ്റ്റണ്ട് സീനുകള്‍


അഭിനയം ഒരു കലയാണ്; അഭിനേതാവ് ഒരു കലാകാരനും. അഭിനേതാക്കളെ ആര്‍ട്ടിസ്റ്റ് എന്നു വിളിക്കുന്നതും മറ്റൊന്നും കൊണ്ടല്ല. സൂഷ്മമായ നിരീക്ഷണവും അതിന്റെ അനുകരണവുമാണ് അഭിനയം. ഒരു നല്ല നടനെ തിരിച്ചറിയാനുള്ള അളവുകോല്‍ എന്താണ്? കാണികളെ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുക എന്നതു മാത്രമാണോ അത്? വിസ്മയിപ്പിക്കുക എന്നതിനപ്പുറം വിശ്വസിപ്പിക്കുക എന്നതാണ് അഭിനയം നന്നായോ എന്നറിയാനുള്ള മാനദണ്ഡം എന്നാണ് ഞാന്‍ കരുതുന്നത്. സിനിമ കാണുന്ന പ്രേക്ഷകനു താന്‍ കാണുന്നത് ഒരു താരത്തെ അല്ലെന്നും ഒരു കഥാപാത്രത്തെയാണെന്നും തോന്നണം. ഒരു നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണെങ്കില്‍ ജനം അയാളെ വെറുക്കണം. എങ്കിലേ അഭിനയം ശരിയായി എന്നു പറയാനാകൂ. സ്വന്തം മാനറിസങ്ങള്‍ മാറ്റിവച്ച് കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതു പോലെ ശ്രമകരമായ മറ്റൊന്നില്ല. വളരെ അപൂര്‍വം നടന്‍മാര്‍ക്കൊഴിക്കെ മറ്റാര്‍ക്കും സ്വന്തം മാനറിസങ്ങള്‍ മാറ്റിവച്ച് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. കഴിഞ്ഞ ആഴ്ച ഞാന്‍ എഴുതിവന്നതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴിതു പറഞ്ഞത്. സ്റ്റണ്ട്, ഡാന്‍സ് ഇതൊന്നും അഭിനയത്തിന്റെ ഭാഗമല്ല എന്നു കരുതുന്നതു ശരിയല്ല എന്നു പറയുകയായിരുന്നു ഞാന്‍. വ്യത്യസ്തതയുള്ള കഥയാണ് ആദ്യം ഉണ്ടാവേണ്ടത്. അതില്‍ സ്റ്റണ്ട് സീനുകള്‍ തിരുകി കയറ്റുകയല്ല ചെയ്യേണ്ടത്. കഥയില്‍ ഒഴിച്ചുകൂടാനാവാതെ വരുമ്പോള്‍ മാത്രമേ അതുണ്ടാകാവൂ. അടിയടാ അവനേ.. എന്നു പ്രേക്ഷകരെ കൊണ്ട് പറയിക്കുന്ന ഘട്ടത്തിലാണ് അടി വീഴേണ്ടത്. ഒരു വലിയ നര്‍ത്തകനെ കുറിച്ചാണ് സിനിമയുടെ കഥയെങ്കില്‍ അതില്‍ ഡാന്‍സ് വേണ്ടി വരില്ലേ? അങ്ങനെ ഒന്നോ രണ്ടോ നൃത്തരംഗ•ം വന്നാല്‍ ആ സിനിമ വെറും പാട്ടും ഡാന്‍സും മാത്രമുള്ള സിനിമയാണെന്നു പറഞ്ഞ് ആരെങ്കിലും ആക്ഷേപിക്കുമോ? ആ വേഷം ചെയ്താല്‍ അതു ചെയ്യുന്ന നടന്‍ ഡാന്‍സ് ചെയ്യണ്ടേ? അതും അഭിനയമല്ലേ? അഭിനയം എന്ന കലയുടെ ഭാഗമാണ് സ്റ്റണ്ടും ഡാന്‍സും. സ്റ്റണ്ട് ആര്‍ട്ടിസ്റ്റും ഒരു അഭിനേതാവാണ്. അയാളും ഒരു കലാകാരനാണ്, ആര്‍ട്ടിസ്റ്റാണ്. മേക്ക് ബിലീഫ് എന്നതാണ് അഭിനയം. കാണികളെ വിശ്വസിപ്പിക്കുക എന്ന ചുമതല സ്റ്റണ്ട് ചെയ്യുമ്പോഴും നടനുണ്ട്. സ്റ്റണ്ട് രംഗങ്ങളില്‍ സ്വാഭാവികത കൊണ്ടുവരാന്‍ ശ്രമിക്കേണ്ടത് സംവിധായകനോ കഥാകൃത്തോ ആണ്. നടന്‍ ചുമതല അവനെ ഏല്‍പിക്കുന്ന ജോലി ഭംഗ•ിയായി ജനങ്ങളെ വിശ്വസിപ്പിക്കുന്ന വിധത്തില്‍ അഭിനയിക്കുക എന്നതു മാത്രമാണ.് ക്യാമറയ്ക്കു മുന്നില്‍ കരയുകയോ ചിരിക്കുകയോ വികാരപ്രകടനങ്ങള്‍ നടത്തുകയോ ചെയ്ത് കയ്യടി വാങ്ങുന്നതു പോലെ തന്നെയാണ് സ്റ്റണ്ടും. നന്നായി സ്റ്റണ്ട് ചെയ്യുക എന്നതും ഒരു കല തന്നെയാണ്. ചിലര്‍ നടന്‍മാരൊക്കെ സ്റ്റണ്ട്, ഡാന്‍സ് സീനുകള്‍ ചെയ്യുന്നത് ഒരു പുച്ഛമായി പറയുന്നതു കേട്ടിട്ടുണ്ട്. അതൊന്നും അഭിനയത്തിന്റെ ഭാഗമല്ലെന്നും കൊമേഴ്സിയല്‍ സിനിമയുടെ ചേരുവകള്‍ മാത്രമാണെന്നുമുള്ള ഒരു മട്ട്. അഭിനയിക്കാന്‍ അറിയാത്തവര്‍ പിടിച്ചുനില്‍ക്കാന്‍ കണ്ടെത്തുന്ന ഒരു മാര്‍ഗമാണ് സ്റ്റണ്ട് എന്നാണ് ഇക്കൂട്ടരുടെ കണ്ടെത്തല്‍. എനിക്ക് അതിനോട് യോജിപ്പില്ല. ഇതെല്ലാം കൂടി ചേരുന്നതു തന്നെയാണ് അഭിനയം. സ്റ്റണ്ടും ഡാന്‍സുമൊക്കെ ഒരു കൊമേഴ്സിയല്‍ സിനിമയെ സംബന്ധിച്ച് അഭിനയത്തിന്റെ ഭാഗ•ം തന്നെയാണ്. അതു ചെയ്യാനും അല്‍പം കലാബോധമൊക്കെ വേണം. സ്റ്റണ്ടില്‍ വേണ്ടവിധത്തില്‍ പെര്‍ഫോം ചെയ്യാനറിയാത്തവരാണ് അതിനെ പുച്ഛിച്ച് എന്തൊക്കെയോ തട്ടികൂട്ടി വിടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സ്റ്റണ്ട് സീനുകള്‍ മെച്ചപ്പെടുത്താന്‍ ഏറെ സമയം ചെലവഴിക്കുന്നവരാണ്. മോഹന്‍ലാലിനൊപ്പം ചെയ്ത ചില സ്റ്റണ്ട് രംഗങ്ങള്‍ ഒാര്‍മ വരുന്നു. ഒരോ ആക്ഷനും 100 ശതമാനം പെര്‍ഫക്ട് ആക്കാനുള്ള ശ്രമം ലാലിന്റെ ഭാഗത്തുനിന്ന് എപ്പോഴുമുണ്ട്. ഒരു വലിയ താരപദവി ഇപ്പോള്‍ ലാലിനുണ്ടെങ്കില്‍ അതിനു കാരണം ഇത്തരം ചില ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ കൂടിയാണ്. അടുത്തയിടെ മലയാളത്തില്‍ രാജമാണിക്യം എന്ന ചിത്രത്തില്‍ നല്ലൊരു സ്റ്റണ്ട് സീന്‍ ചെയ്തിരുന്നു. ബാബുരാജിനൊപ്പമായിരുന്നു ആ സ്റ്റണ്ട്. ബാബു വളരെ നന്നായി പെര്‍ഫോം ചെയ്യുന്ന നടനാണ്. എപ്പോഴും സ്റ്റണ്ട് മാത്രം ചെയ്യുന്ന, വില്ലന്‍ വേഷമോ, ഗ•ുണ്ടാവേഷമോ മാത്രം ചെയ്യുന്ന ആളായി പോയി എന്നതു കൊണ്ട് ബാബുരാജ് നല്ല നടനല്ല എന്നു പറയാനാവില്ലല്ലോ. അദ്ദേഹം ചെയ്ത വില്ലന്‍മാരൊക്കെ എത്ര ക്രൂരന്‍മാരായിരുന്നു എന്ന് ജനങ്ങളെകൊണ്ട് സ്വാഭാവികതയോടെ വിശ്വസിപ്പിക്കാന്‍ ബാബുരാജിനു കഴിയുന്നുണ്ട് എന്നതു കൊണ്ട് തന്നെ ബാബുരാജും നല്ലൊരു നടന്‍ എന്ന പദവിക്ക് അര്‍ഹനാണ്. മുസാഫിറില്‍ ബാലയ്ക്കൊപ്പം ചെയ്ത സ്റ്റണ്ട് രംഗങ്ങളും വളരെ നന്നായി ചെയ്യാനായി. ബാലയും ബാബുരാജുമൊക്കെ നന്നായി സ്റ്റണ്ട് ചെയ്യാന്‍ അറിയാവുന്നവരാണ്. മാത്രമല്ല, അതു നന്നായി വരണമെന്ന താത്പര്യവും അവര്‍ക്കുണ്ട്. എണ്‍പതുകളില്‍ ഞാന്‍ അഭിനയിച്ച സിനിമകളില്‍ ഏറെയും ഡാന്‍സ്, സ്റ്റണ്ട് സീനുകള്‍ കുത്തിനിറച്ചവയായിരുന്നു. എനിക്കുവേണ്ടി കഥയെഴുതുമ്പോള്‍ ഒരു ഡാന്‍സും സ്റ്റണ്ടും കുത്തിതിരുകാതിരിക്കില്ല. പല സിനിമകളിലെയും പലരംഗങ്ങളും ആവര്‍ത്തനങ്ങളായി എനിക്കും തോന്നുമായിരുന്നു. ഒരിക്കല്‍, മമ്മുട്ടിയും ഞാനുമൊന്നിച്ചിരിക്കുമ്പോള്‍ ഒരു തിരക്കഥാകൃത്ത് അല്‍പം പരിഹാസച്ചുവയില്‍ എന്നോട് ചോദിച്ചു: '' റഹ്മാനേ..ഇങ്ങനെ ഡാന്‍സും സ്റ്റണ്ടുമൊക്കെ മാത്രം ചെയ്തു നടന്നാല്‍ മതിയോ? '' ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ എനിക്ക് സിനിമയില്‍ നിന്ന് ഒന്നും നേടാനാവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. എനിക്കുവേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥ എഴുതിയ ആളു തന്നെയാണോ എന്നോട് ഇതു ചോദിക്കുന്നതെന്ന് എടുത്തവായില്‍ തന്നെ ഞാന്‍ മറുപടിയായി പറഞ്ഞു. അതുകേട്ടിരുന്ന മമ്മൂട്ടി ഉറക്കെ ചിരിച്ചുകൊണ്ട് കയ്യടിച്ചു. ''അങ്ങനെ പറഞ്ഞുകൊടുക്കടാ...'' കഥ എഴുതി അതില്‍ ഡാന്‍സും സ്റ്റണ്ടും മാത്രം തിരുകി കയറ്റി എന്നെ കൊണ്ട് അഭിനയിപ്പിക്കുന്ന ആള്‍ തന്നെയാണ് വിമര്‍ശിക്കുന്നത്. അതില്‍ ഒരു വിരോധാഭാസമുണ്ട്. എടുത്തടിച്ചു മറുപടി പറഞ്ഞ് കയ്യടി നേടിയെങ്കിലും ഈ സംഭവത്തോടെ എന്റെ മനസില്‍ പല ചിന്തകള്‍ കടന്നുകൂടി. എല്ലാ പടത്തിലും ഡാന്‍സ്, സ്റ്റണ്ട്. സ്വയം എനിക്കു തോന്നി. ഞാന്‍ ചെയ്യുന്നതൊക്കെ ചീപ്പാണോ? എന്റെ അന്നത്തെ പ്രായം 19-20 വയസാണെന്നോര്‍ക്കണം. സിനിമയെന്താണെന്ന് പോലും കൃത്യമായി അറിയാത്ത കാലം. ഡാന്‍സ് എന്നതു മോശപ്പെട്ട എന്തോ സംഗതിയാണെന്ന് എനിക്കു തോന്നിത്തുടങ്ങി. കുറച്ചു വേഷങ്ങള്‍ വ്യത്യസ്തതയുള്ള കഥകള്‍ ചെയ്യണമെന്നു മോഹമായി. ഡാന്‍സ് ചെയ്യുന്നവന്‍ നടനല്ലെന്നും സ്റ്റണ്ട് ചെയ്താല്‍ അഭിനേതാവ് എന്ന അംഗ•ീകാരം കിട്ടുകയില്ലെന്നുമൊക്കെയുള്ള തെറ്റിധാരണകള്‍ പിടികൂടി. മനപ്പൂര്‍വം അത്തരം വേഷങ്ങള്‍ ഒഴിവാക്കാന്‍ തുടങ്ങി. കഥ പറയാനെത്തുന്ന സംവിധായകരോട് ഡാന്‍സ് വേണ്ടെന്നും അതൊഴിവാക്കണമെന്നും വരെ ഞാന്‍ അഭ്യര്‍ഥിച്ചു. ചില പടങ്ങള്‍ അങ്ങനെ വേണ്ടെന്നു പോലും വച്ചു. മലയാളസിനിമയിലെ എന്റെ കരിയറിനെ തന്നെ അതു മാറ്റിമറിച്ചു. മലയാളത്തില്‍ നിന്നു തമിഴിലേക്കുള്ള എന്റെ ചുവടുമാറ്റത്തിനു പിന്നിലുള്ള പ്രധാന കാരണവും അതു തന്നെയായിരുന്നു.

Related Posts Plugin for WordPress, Blogger...