Sunday, February 13, 2011

RAHMAN'S VALENTINE'S DAY GREETING

Love is like playing the piano.

First you must learn to

play by the rules,


then you must forget the

rules and lay from your heart.


HAPPY VALENTINE’S DAY To All.

Tuesday, January 25, 2011

Thank u all...


Everyone from Kerala have been calling me and appreciation abt the movie, Traffic. Thanks to Sanju And Bobby. Without them this wouldn't have been possible. The day I read the script I knew this will surely be a hit.

It nice to hear great comments especially now when traffic is doing great. I would like to thank the people for accepting the change and the appreciations too.

Trying my best to come out with new concepts. rest its in gods hands as well as you and the people of kerala.

....best wishes..

thank u all.

Monday, January 3, 2011

NEW YEAR GREETINGS


I take this opportunity by replying to all those 598 mails in my inbox.

Thank you all for remembering and heartfelt wishes .

Honestly have read each one of your mails, it will take 3 whole days to reply them all.

I WISH EACH ONE OF U A BLESSED YEAR WITH GOOD HEALTH AND

PROSPERITY


HAPPY 2011......To My dear friends , Well wishers and my relation across the continent.


with love from

Rahman.....

Wednesday, November 24, 2010

Rahman from Bangkok

hi guys

am now in Pattaya. thats in Bangkok for Lavender Shoot. Its been a week though and now home sick. Climate here is hot but bearable. Alls going smooth so far.


(through facebook)

Tuesday, September 7, 2010

ഉയരങ്ങളില്‍എം.ടി. സാര്‍


അടിയൊഴുക്കുകളുടെ സെറ്റിലേക്ക് ആദ്യമായി പോകുന്ന രംഗം ഇപ്പോഴും എന്റെ മനസിലുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ എന്ന മഹാസാഹിത്യകാരന്റെ ഒരു കഥാപാത്രമാകുന്നതിന്റെ ടെന്‍ഷന്‍ അന്ന് എനിക്ക് ഉണ്ടായിരുന്നു.

ഞാനന്ന് സിനിമയില്‍ ഒന്നോ രണ്ടോ വര്‍ഷമേ ആയിട്ടുള്ളു.ട്ടിയിലും അബുദാബിയിലുമൊക്കെ പഠിച്ചതിനാല്‍ എം.ടി. സാറിന്റെ തിരക്കഥയില്‍ പിറന്ന സിനിമകളൊന്നും അന്ന് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ, ഇരുട്ടിന്റെ ആത്മാവും ഒാപ്പോളും പോലുള്ള സിനിമകളെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടായിരുന്നു. ഐ.വി. ശശിക്ക് വേണ്ടി എം.ടി. സാര്‍ എഴുതിയ തൃഷ്ണയും ആരുഢവും പോലുള്ള സിനിമകള്‍ പുറത്തിറങ്ങിയ സമയമായിരുന്നു അത്. അതുകൊണ്ടു തന്നെ, അടിയൊഴുക്കുകളെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടായിരുന്നു എനിക്ക്.

കരുണന്‍ എന്ന അതിശക്തമായ കഥാപാത്രത്തെയായിരുന്നു ആ ചിത്രത്തില്‍ മമ്മുക്ക അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെതും എന്റേതും മികച്ച വേഷങ്ങള്‍ തന്നെയായിരുന്നു. അപരിചിതരായ മൂന്നു പുരുഷന്‍മാര്‍ക്കിടയില്‍ തന്റേടത്തോടെ ജീവിക്കുന്ന സ്ത്രീ കഥാപാത്രമായി സീമചേച്ചിയും.

ആ വര്‍ഷം തന്നെ എം.ടി. സാറിന്റെ മറ്റൊരു കഥാപാത്രത്തെ കൂടി അവതരിപ്പിക്കാന്‍ എനിക്കു ഭാഗ്യം ലഭിച്ചു. ‘ഐ.വി. ശശി സംവിധാനം ചെയ്ത ഉയരങ്ങളില്‍ എന്ന ആ ചിത്രത്തിലും എനിക്കു നല്ലൊരു വേഷമായിരുന്നു. നെഗറ്റീവ് ടച്ചുള്ളതായിരുന്നു മോഹന്‍ലാലിന്റെ നായകവേഷം. നന്മയുടെ ഭാഗത്ത് നില്‍ക്കുന്നവനായിരുന്നു എന്റെ കഥാപാത്രം.

എന്റെ സിനിമാജീവിതത്തില്‍, ഒരിക്കലും മറക്കാനാവാത്ത രണ്ടു കഥാപാത്രങ്ങളെയാണ് എം.ടി. സാര്‍ എനിക്കു തന്നത്. അടിയൊഴുക്കുകളുടെ തിരക്കഥ കണ്ടപ്പോള്‍ എനിക്കു തോന്നി, ഈ തിരക്കഥയുണ്ടെങ്കില്‍ എനിക്കും സിനിമ സംവിധാനം ചെയ്യാമല്ലോ എന്ന്. ഏതു പൊലീസുകാരനും സിനിമ ചെയ്യാവുന്ന പോലെ പൂര്‍ണവും വിശദവുമായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥ. അതു വായിച്ചാല്‍ പിന്നെ എങ്ങനെ അഭിനയിക്കണമെന്ന് ആരും പറഞ്ഞുതരേണ്ട ആവശ്യം തന്നെയില്ല. അപ്പോഴേക്കും കഥാപാത്രമായി നമ്മള്‍ മാറിയിട്ടുണ്ടാവും.

ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. എം.ടി. സാറിന്റെയും പപ്പേട്ടന്റെയും ഭരതേട്ടന്റെയുമൊക്കെ സിനിമകളിലെ ജീവനുള്ള കഥാപാത്രങ്ങളിലൂടെയാണ് ഞാന്‍ സിനിമാരംഗത്ത് കാലെടുത്തുവച്ചത്. ഇന്നത്തെ തലമുറയിലെ പുതുതാരങ്ങള്‍ക്ക് കിട്ടാതെ പോയ ഭാഗ്യമാണിതെന്നു ഞാന്‍ വിശ്വസിക്കുന്നു.

എം.ടി. സാറിന്റെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരം നഷ്ടമായതിന്റെ വിഷമവും ഇപ്പോഴും എന്നെ വിട്ടുമാറിയിട്ടില്ല. ഒരിക്കല്‍ ഭരതേട്ടന്‍ എന്നെ വിളിച്ച് ഋഷിശൃംഗന്‍ എന്നൊരു ചിത്രം ചെയ്യുന്നുവെന്നും അതില്‍ എനിക്കു നായകവേഷമുണ്ടെന്നും പറഞ്ഞിരുന്നു. എം.ടി. സാറിന്റെ തിരക്കഥയാണെന്നു കൂടി കേട്ടപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാല്‍ ആ ചിത്രം നീണ്ടുപോയി. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം വൈശാലി എന്ന പേരില്‍ ആ സിനിമ പുറത്തിറങ്ങി. ഞാന്‍ തമിഴ് സിനിമയിലൊക്കെ തിരക്കായ സമയത്തായിരുന്നു അത്.

ഏതായാലും, എം.ടി. സാറിന്റെ തിരക്കഥയില്‍ രണ്ടു ചിത്രങ്ങളെങ്കിലും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇനിയും അദ്ദേഹത്തിന്റെ കഥാപാത്രമായി മാറാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.

Saturday, July 24, 2010

ഒരു മധുരക്കിനാവിന്റെ ലഹരിയില്‍


റഹ്മാന്‍

പുലര്‍ച്ചെ കാണുന്ന സ്വപ്നങ്ങള്‍ യഥാര്‍ഥ്യമാവുമെന്നാണു പറയാറ്. എന്റെ ജീവിതത്തില്‍ രണ്ടു തവണ അതു സത്യമായിട്ടുണ്ട്. ഊട്ടിയില്‍ പഠിക്കുന്ന കാലത്ത് സിനിമയില്‍ അഭിനയിക്കുന്നതായി ഞാന്‍ സ്വപ്നം കണ്ടതിന്റെ തൊട്ടുപിറ്റേന്നാണ് പത്മരാജന്റെ 'കൂടെവിടെ'യില്‍ അഭിനയിക്കാനുള്ള ക്ഷണവുമായി എന്നെത്തേടി നിര്‍മാതാവ് രാജന്‍ ജോസഫ് വന്നത്. ആ സ്വപ്നത്തിനു മുന്‍പു വരെ സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ലാത്ത ഞാന്‍ അങ്ങനെ ഒരു നടനായി മാറി.

യാഥാര്‍ഥ്യമായ മറ്റൊരു സ്വപ്നം അതിലും പണ്ടാണ്. ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം ഞാന്‍ അബുദാബിയില്‍ ആയിരുന്ന കാലം. ആറിലോ ഏഴിലോ പഠിക്കുകയായിരുന്നു ഞാനന്ന്. സൈക്കിളില്‍ എക്സട്രാ ഫിറ്റിങ്ങും മറ്റും പിടിപ്പിച്ച് അതിനെ അണിയിച്ചൊരുക്കുകയാണ് എന്റെ പ്രധാന പണി. അന്നൊരു രാത്രിയില്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു. കാഴ്ചയില്‍ ബൈക്കു പോലെയിരിക്കുന്ന ഒരു സൈക്കിള്‍. വലിയ ടയറുകളും മഡ്•ാഡുകളുമെല്ലാമായി ബൈക്കിന്റെ ആകൃതിയുള്ള ഒന്ന്.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അബുദാബി ന•രത്തില്‍ ഒരു കടയുടെ മുന്നില്‍ അതായിരിക്കുന്നു, എന്റെ സ്വപ്നത്തിലെ സൈക്കിള്‍. ചെറിയ ചില മാറ്റങ്ങളൊക്കെയുണ്ടെങ്കിലും കാഴ്ചയില്‍ ബൈക്കു പോലെ തന്നെ.

അന്നു തൊട്ട് ആ സൈക്കിള്‍ വണ്ടി സ്വന്തമാക്കാന്‍ ഞാന്‍ വീട്ടില്‍ വഴക്കു തുടങ്ങി. വലിയ വിലയാകുമെന്നും അറബികള്‍ മാത്രമോടിക്കുന്ന സൈക്കിളാണെന്നുമൊക്കെ എന്നെ പറഞ്ഞു വിശ്വസിപ്പിച്ച് ഉപ്പ അതു തള്ളിക്കളഞ്ഞു. മെല്ലെ ഞാനതു മറന്നു.

ഒന്നുരണ്ടു മാസങ്ങള്‍ക്കു ശേഷം എന്റെ പിറന്നാള്‍ ദിനമെത്തി. ആഘോഷമൊക്കെ കഴിഞ്ഞു സമ്മാനമെവിടെയെന്നു ചോദിച്ച് ഞാന്‍ ഉപ്പയുടെ അടുത്തെത്തി. സിനിമയിലൊക്കെ കാണുന്നതു പോലെ വളരെ നാടകീയമായി ബാല്‍ക്കണിയുടെ കര്‍ട്ടന്‍ ഉപ്പ വലിച്ചു നീക്കി. അവിടെ എന്റെ സ്വപ്ന സൈക്കിള്‍ !

കണ്ടാല്‍ ബൈക്ക് ആണെന്നേ തോന്നു. പെഡലിലാണ് ബ്രേക്ക്. മോട്ടോ ക്രോസ് സൈക്കിള്‍ എന്നാണ് ഇത്തരം സൈക്കിളിന്റെ പേര്. വലിയ ഹോണുകളൊക്കെ വാങ്ങി ഞാനതില്‍ ഘടിപ്പിച്ചു. പിന്നെ, എന്റെ പ്രിയ കൂട്ടുകാരനായി മാറി ആ സൈക്കിള്‍.

വാഹനങ്ങളോടുള്ള എന്റെ ഭ്രമം അല്‍പം അതിരുവിട്ടതാണെന്നു എനിക്കു തന്നെയറിയാം. ചെറുപ്പം മുതല്‍ തന്നെ തുടങ്ങിയതാണത്. നിലമ്പൂരിലെ കുടുംബവീട്ടില്‍ മഹീന്ദ്ര ജീപ്പുണ്ടായിരുന്നു. അതോടിച്ചാണ് ഞാന്‍ ഡ്രൈവിങ് പഠിച്ചത്. ഉപ്പ ഒരു അംബാസിഡര്‍ വാങ്ങിയപ്പോള്‍ അതിലായി പരീക്ഷണം. ഊട്ടിയില്‍ പഠിക്കുമ്പോള്‍ അവധിയൊക്കെ കഴിഞ്ഞു എന്നെ സ്കൂളിലാക്കാന്‍ ജീപ്പുമായി ഉപ്പയോ ഇളയപ്പയോ വരും. അവരെ അവിടെ നിര്‍ത്തി കൂട്ടുകാര്‍ക്കൊപ്പം ഊട്ടിയിലൂടെ അല്‍പദൂരം ഞാന്‍ ജീപ്പോടിക്കും. ഹീറോ ആകുനുള്ള എളുപ്പവഴി.

സിനിമയില്‍ അഭിനയിച്ചു തുടങ്ങിയതിന്റെ തൊട്ടടുത്ത വര്‍ഷം ഞാന്‍ സ്വന്തമായി ഒരു വണ്ടി വാങ്ങി. ഒരു ഫിയറ്റ് കാര്‍. അംബാസിഡര്‍ വിട്ട് മറ്റൊരു വണ്ടി ചിന്തിച്ചാല്‍ അന്നു ഫിയറ്റ് മാത്രമേയുള്ളു. അല്ലെങ്കില്‍ ബെന്‍സ്. അതു വലിയ കാശുകാര്‍ക്കുള്ളത്.

സ്വന്തമായി അദ്ധ്വാനിച്ചു കിട്ടിയ പണം കൊണ്ടു ഒരു കാര്‍ വാങ്ങിയതിന്റെ ത്രില്ലായിരുന്നു എനിക്കന്ന്. ഡ്രൈവിങ്ങില്‍ ഞാനൊരു എക്പേര്‍ട്ട് ആയിക്കഴിഞ്ഞിരുന്നെങ്കിലും അന്ന് ഒരു ഡ്രൈവറെ വച്ചു. ആ കാറിലാണ് ഞാനന്ന് ഷൂട്ടിങ് സ്ഥലത്തൊക്കെ പോയിരുന്നത്.

ബൈക്കോടിക്കുകയായിരുന്നു മറ്റൊരു മോഹം. 'കളിയില്‍ അല്‍പം കാര്യം' എന്ന എന്റെ രണ്ടാമത്തെ ചിത്രത്തില്‍ ബൈക്കോടിക്കുന്ന സീനുണ്ട്. അങ്ങനെ അവസരം ഒത്തുവന്നു. നിര്‍മാതാവിന്റെ മകനും എന്റെ സുഹൃത്തുമായ സാന്റി എന്നെ ബൈക്കോടിക്കാന്‍ പഠിപ്പിച്ചു. അതോടെ സ്വന്തമായി ബൈക്ക് വാങ്ങാനുള്ള മോഹം കലശലായി. ഒരു സുഹൃത്തു വഴി വിദേശത്തു നിന്ന് ഒരു യമഹ ആര്‍ഡി ബൈക്ക് വാങ്ങി- 750 സിസി. വലിയ വീലുകളുമൊക്കെയുള്ള ഒരു തകര്‍പ്പന്‍ ബൈക്ക്. ഷൂട്ടിങ്ങിനു പോകുമ്പോള്‍ എത്ര ദൂരത്തായാലും ബൈക്കോടിച്ചായി യാത്ര. സത്യന്‍ അന്തിക്കാടിന്റെ പപ്പന്‍ പ്രിയപ്പെട്ട പപ്പനില്‍ അഭിനയിക്കുന്ന സമയത്ത് ഒരു അപകടമുണ്ടാവുന്നതു വരെ ആ ബൈക്ക് ഭ്രമം നിലനിന്നു.

പുലര്‍ച്ചെ മൂന്നു മണി വരെ ഷൂട്ടിങ് കഴിഞ്ഞു കോസ്റ്റ്യൂമര്‍ ഏഴുമലൈയെയും പിറകിലിരുത്തി ഹോട്ടലിലേക്കു പോകുകയായിരുന്നു ഞാന്‍. ഒരു കാറിലിരിക്കുന്ന പോലെ സുഖകരമായിരുന്നു ആ ബൈക്കിലുള്ള യാത്ര. റോഡില്‍ വാഹനങ്ങള്‍ കുറവ്. നല്ല വേ•ത്തിലായിരുന്നു പോക്ക്. എറണാകുളം ന•രത്തില്‍ സെന്റ് തെരേസാസിന്റെ മുന്നിലെത്തിയപ്പോള്‍ അറിയാതെ കണ്ണടച്ചു. ഒരു ഡിവൈഡറില്‍ തട്ടി വണ്ടി മറിഞ്ഞു. ചെറിയ ചില പരുക്കുകളോടെ ഞങ്ങള്‍ രക്ഷപ്പെട്ടു.

അതോടെ, സുഹൃത്തുക്കളും വീട്ടുകാരും ബൈക്ക് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങി. 1986ല്‍ 'കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത്, അബുദാബിയില്‍ നിന്ന് ഉപ്പ പുതിയ വണ്ടി എത്തിച്ചു. ഒരു മസ്ഡ 626.

വിദേശ വണ്ടികള്‍ അന്നു അപൂര്‍വമാണ്. മലയാളതാരങ്ങളില്‍ ആര്‍ക്കും തന്നെ അന്ന് ഇംപോര്‍ട്ടട് കാറില്ല. മിലട്ടറി •ീന്‍ കളറുള്ള ഈ വണ്ടിയായിരുന്നു പിന്നീട് എന്റെ തോഴന്‍. ടിവിയും തകര്‍പ്പന്‍ മ്യൂസിക് സിസ്റ്റവുമൊക്കെയുണ്ട് കാറില്‍. ഇപ്പോഴത്തെ കാറുകള്‍ പോലെ സൌകര്യത്തിനനുസരിച്ചു ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന സ്റ്റിയറിങ്, റിമോട്ട് കണ്‍ട്രോളിങ് സിസ്റ്റം. ഇതൊക്കെ കൂടാതെ എന്റെ വക കുറെ എക്സ്ട്രാ ഫിറ്റിങ്സുകളും.

ലൊക്കേഷനിലെത്തിയാല്‍ വിദേശ കാര്‍ കാണാന്‍ ആളു കൂടും. എന്നെ കാണാനെത്തുന്ന ആരാധകരുടെ പോലും ശ്രദ്ധ കാറിലേക്കായി. അതിന്റെ പിന്നില്‍ ഡിക്കിക്കു മുകളിലായി ഒരു വലിയ ടിവി ആന്റിനയുണ്ട്. ബൂമറാങ്ങിന്റെ ആകൃതിയില്‍ വലിയ രണ്ടു ചിറകുകളുള്ള ആന്റിന. കണ്ടാല്‍ ഒരു വിമാനത്തിന്റെ വാല്‍ പോലിരിക്കും.

അതെന്താണെന്നു പലര്‍ക്കും അറിയില്ല. ലൈറ്റ് ബോയികളൊക്കെ വന്നു ചോദിക്കും: ''ഇതെന്താ സാര്‍, രണ്ടു ചിറകുകള്‍. ഈ കാര്‍ പറക്കുമോ?'' കുറച്ചു ഒാടിക്കഴിയുമ്പോള്‍ കാര്‍ പറക്കുമെന്നൊക്കെ ഞാന്‍ ചിലരെയെങ്കിലും പറഞ്ഞു വിശ്വസിപ്പിച്ചു.

ഒരിക്കല്‍ എവിഎം സ്റ്റുഡിയോയില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ പുറത്ത് എന്റെ കാറിനു ചുറ്റും ഒരാള്‍ നടക്കുന്നതു കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോളാണ് ആളെ തിരിച്ചറിഞ്ഞത്- കമലാഹാസന്‍. അടുത്തു ചെന്നപ്പോള്‍ കമല്‍ ചോദിച്ചു: ''ഇതെന്താടോ ഈ പിന്നിലുള്ള സാധനം?''

ആന്റിനയാണെന്നു പറഞ്ഞിട്ട് കമല്‍ വിശ്വാസം വരാത്ത പോലെ എന്നെയൊന്നു നോക്കി. ''പെട്ടെന്നൊന്നു ബ്രേക് ചെയ്താല്‍ പിന്നാലെ വരുന്ന ബൈക്കുകാരന്റെ നെഞ്ചില്‍ കുത്തിക്കയറുമല്ലോ?'' എന്നായിരുന്ന അദ്ദേഹത്തിന്റെ കമന്റ്.

അഞ്ചാറു വര്‍ഷം ഞാനാ കാര്‍ ഉപയോഗ•ിച്ചു. പക്ഷേ, കാര്‍ ഫേമസ് ആയതോടെ പ്രശ്നമായി. എവിടെ പോയാലും 'റഹ്മാന്‍ വരുന്നു' എന്നു ആളുകള്‍ തിരിച്ചറിയുമെന്ന അവസ്ഥ. കാറു കാണാന്‍ തന്നെ ആളുകൂടുമെന്ന അവസ്ഥ. അങ്ങനെ പുതിയ വണ്ടി സ്വന്തമാക്കി. ഒരു കോണ്ടസാ. നീല കളറുള്ള ഒന്ന്. രണ്ടു മൂന്നു വര്‍ഷം ഉപയോഗ•ിച്ച ശേഷം അതു വിറ്റു വെള്ള കളറുള്ള മറ്റൊരു കോണ്ടസാ വാങ്ങി.

എന്റെ വിവാഹസമയത്ത് ഈ കോണ്ടസയായിരുന്നു. പിന്നെ, അതും വിറ്റു. ടാറ്റ സിയറ ഇറങ്ങിയപ്പോള്‍ ഒരെണ്ണം വാങ്ങി. 96 വരെ അതായിരുന്നു എന്റെ വണ്ടി. ഏറെ ഇഷ്ടപ്പെട്ട വണ്ടിയായിരുന്നു അത്. എന്റെ മൂത്ത മകള്‍ കൈക്കുഞ്ഞായിരുന്നപ്പോള്‍ ടാറ്റ സിയറയുടെ ഡാഷ് ബോര്‍ഡില്‍ ഒരു കുഞ്ഞുമെത്തയൊരുക്കി അതില്‍ കിടത്തി ഞാന്‍ കാറോടിക്കുമായിരുന്നു. പുറത്തെ കാഴ്ചകളൊക്കെ കണ്ട് അവളങ്ങനെ കിടക്കും.

നടന്‍മാര്‍ ഉപയോഗ•ിച്ച വണ്ടികള്‍ക്കു നല്ല റീസെയില്‍ വാല്യുവുണ്ട്. പ്രത്യേകിച്ചും എന്റെ വണ്ടിക്ക്. വണ്ടിയെ ഞാന്‍ നന്നായി നോക്കിയിട്ടുണ്ടാവുമെന്ന് വണ്ടി കച്ചവടക്കാര്‍ക്ക് അറിയാം. കൂടാതെ ഏറ്റവും നല്ല മ്യൂസിക് സിസ്റ്റവും മറ്റു സംവിധാനങ്ങളുമൊക്കെ ഞാന്‍ അതില്‍ ഒരുക്കിയിട്ടുമുണ്ടാവും. രണ്ടാമത്തെ കോണ്ടസായും മൂന്നാം വര്‍ഷം വിറ്റു. പിന്നെ ഒരു ഫോഡ് എസ്കോട്ട് വാങ്ങി. അതും മൂന്നു വര്‍ഷത്തോളം ഉപയോ•ിച്ചു.

പുതിയ വണ്ടികള്‍ ഇറങ്ങുമ്പോഴെല്ലാം ഞാന്‍ ശ്രദ്ധിക്കും. എന്റെ ഇഷ്ടങ്ങളോടു യോജിക്കുന്നതാണെങ്കില്‍ പഴയതു വിറ്റു അതു വാങ്ങും. ഫോഡ് വിറ്റു കഴിഞ്ഞപ്പോള്‍ വാങ്ങിയതു സ്കോഡയാണ്. ബ്ളൂയിഷ് • കളറായിരുന്നു അതിന്. യാത്രയ്ക്കൊക്കെ പറ്റിയ വണ്ടി. സ്ട്രോങ് ആന്‍ഡ് ബ്യൂട്ടിഫുള്‍.

ഭാര്യ മെഹ്റുനിസ വണ്ടിയോടിക്കാന്‍ പഠിച്ചപ്പോള്‍ അവള്‍ക്കു വേണ്ടി വാങ്ങിയ ഹോണ്ട സിവിക് ആണ് ഇപ്പോള്‍ എന്റെ വണ്ടി. പുതിയ കാറെടുത്ത് രണ്ടാംദിവസം എന്റെ കണ്‍മുന്നില്‍ വച്ചു തന്നെ അവള്‍ മറ്റൊരു കാറില്‍ ചെന്ന് ഇടിച്ചു. വലിയ വണ്ടി ഒാടിക്കാന്‍ പേടിയാണെന്നു പറഞ്ഞ് അവള്‍ ആള്‍ട്ടോയിലേക്ക് മാറി. സ്കോഡയുടെ തന്നെ ലോറ വാങ്ങണമെന്നു കരുതിയിരിക്കുകയായിരുന്നു ഞാന്‍. ഭാര്യ സിവിക് ഉപേക്ഷിച്ചതോടെ എനിക്ക് അത് ഉപയോഗ•ിക്കേണ്ടി വന്നു. ഒാടിച്ചുശീലമായപ്പോള്‍ സിവിക് എനിക്ക് ഇഷ്ടമായി. നല്ല സ്പീഡ് കിട്ടും. നല്ല ഗ•ിപ്പുമുണ്ട്.

ഞാന്‍ ഒന്നാന്തരം ഡ്രൈവറാണെന്ന് എന്റെ കാറില്‍ എനിക്കൊപ്പം യാത്ര ചെയ്തിട്ടുള്ളവരൊക്കെ പറയാറുണ്ട്. നിലമ്പൂര്‍ക്ക് പോകുമ്പോള്‍ ഞാന്‍ തന്നെ ഒാടിക്കണമെന്നു പറഞ്ഞു കുട്ടികള്‍ ബഹളം കൂട്ടും. മറ്റാരെങ്കിലും ഒാടിച്ചാല്‍ വലിയ വളവും തിരിവുമൊക്കെ വരുമ്പോള്‍ അവര്‍ ഛര്‍ദിക്കും. ഞാന്‍ ഒാടിച്ചാല്‍ ഒരു പ്രശ്നവുമില്ല. കാറില്‍ ഇരിക്കുന്നവരുടെ സൌകര്യം നോക്കിയാണ് വണ്ടിയോടിക്കേണ്ടത് എന്നാണ് ഞാന്‍ കരുതുന്നത്. മറ്റുപലരും അങ്ങനെയല്ല. വണ്ടിയെപ്പറ്റിയും റോഡിനെപ്പറ്റിയുമൊക്കെയാണ് അവരുടെ ചിന്ത.

പൂര്‍ത്തിയാകാതെ കിടക്കുന്ന ഒരു മോഹത്തിന്റെ കഥ കൂടി പറയാം. കാര്‍ റേസിങ്. മസ്ഡ ഉണ്ടായിരുന്ന സമയത്ത് ചെന്നൈക്കടുത്ത് ശ്രീപെരുംപതൂരില്‍ റേസിങ് കാണാന്‍ പോകുമായിരുന്നു. ഒരിക്കല്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. പക്ഷേ, എന്റെ വണ്ടി മസ്ഡയായതു പ്രശ്നമായി. വിദേശ വണ്ടികളുടെ വിഭാഗത്തില്‍ മല്‍സരിക്കേണ്ടി വരും. കാറിന്റെ സിസി അനുസരിച്ചാണ് കാറ്റഗറി തിരിക്കുന്നത്. 1800 സിസിയായിരുന്നു മസ്ഡ. ആ വിഭാഗത്തില്‍ പങ്കെടുക്കുന്നവരൊക്കെ വലിയ രാജ്യാന്തര താരങ്ങളാണ്. മാത്രമല്ല, ആ വിഭാഗത്തില്‍ പങ്കെടുക്കുന്നയാള്‍ ചെറിയ റേസുകളിലൊക്കെ വിജയിച്ചിരിക്കണമെന്നോ മറ്റോ ചട്ടവുമുണ്ട്. അങ്ങനെ അന്ന് അതു നടക്കാതെ പോയി. തിരക്കുകള്‍ക്കിടയില്‍ പിന്നെ സമയം കിട്ടിയില്ല. കല്യാണം കഴിഞ്ഞതോടെ ഭാര്യക്കു പേടിയായി. റേസിങ്ങിനൊക്കെ പോയാല്‍ വലിയ അപകടമൊക്കെ വരില്ലേ എന്നാണ് അവളുടെ പേടി.

ആ മോഹം ബാക്കി കിടക്കുകയാണ്. അടുത്തുതന്നെ അതു സഫലമാക്കണം. അങ്ങനെ തോറ്റുപിന്‍മാറാന്‍ പാടില്ലല്ലോ.

(ഫാസ്റ്റ്ട്രാക് മാസിക - 2007)

Saturday, June 26, 2010

ലണ്ടനിലെ വണ്ടര്‍ !


വര്ഷങ്ങള്ക്കു മുന്പ്, ഏതാ് 20 വര്ഷം മുന്പ്.

യേശുദാസിന്റെ ഒരു സംഗീതസദസ് ണ്ടനില് വച്ച് നടന്നപ്പോള് അതിന്റെ ഉദ്ഘാടകനായാണ് ഞാന് ണ്ടനിലെത്തിയത്. അന്ന് ഞാന് ഒരുവര് വാഴും ആലയം എന്ന തമിഴ് ചിത്രത്തില് അഭിനയിച്ചുകൊിരിക്കുകയായിരുന്നു. പ്രഭുവും ഞാനും ഇരട്ടനായകന്മാരായി അഭിനയിച്ച ചിത്രമായിരുന്നു അത്.

തമാശകളും കളിചിരിയുമൊക്കെയായി രസകരമായ അന്തരീക്ഷമായിരുന്നു സിനിമയുടെ സെറ്റില്‍. അതുകൊുതന്ന ഒരാഴ്ചത്തെ ഇടവേള ഷൂട്ടിങ്ങിനു നല്കി ണ്ടനിലേക്ക് പോകാനൊരുങ്ങിയ എനിക്ക് ഒരു യാത്രയയപ്പ് തന്ന അവര് പ്ളാന് ചെയ്തു.

എന്ന വിമാനത്താവളത്തില് കൊണ്ട ചെന്നാക്കാന് ഒരു വലിയ സംഘമാണ് എത്തിയത്. നാട്ടില് ഒന്നിച്ചുകളിച്ചു നടന്ന ഒരു സുഹൃത്ത് ആദ്യമായി ഗള്ഫില് ജോലിക്ക് പോകുമ്പോള് യാത്രയയ്ക്കാന് സുഹൃദ് സംഘം മുഴുവന് എത്തുന്നതു പോലെ. ഒരുവര് വാഴും ആലയത്തിന്റെ സംവിധായകനായ ഷണ്മുഖപ്രിയന് വരെ എന്ന ണ്ടനിലേക്ക് കയറ്റിവിടാനെത്തിയിരുന്നു.

അങ്ങനെ ആഘോഷമായി യാത്ര തുടങ്ങി. മലയാളി അസോസിയേഷന്കാരാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ണ്ടനില് ഹലാല് എന്ന റെസ്ററന്റ് നടത്തുന്ന മലയാളിയായ ഹുസൈന് എന്നയാളായിരുന്നു എന്റെ അവിടുത്തെ സ്പോണ്സര്‍. അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു എനിക്ക് താമസം ഒരുക്കിയിരുന്നതും.

പരിപാടിക്ക് ഒരാഴ്ച മുന്പു തന്ന ഞാനവിടെ എത്തിയിരുന്നു. ആദ്യമായി ണ്ടനിലെത്തിയതിന്റെ ആവേശത്തില് രാവിലെ മുതല് തന്ന കറങ്ങാനിറങ്ങുകയായിരുന്നു എന്റെ പ്രധാന പരിപാടി. ഡയറ്കടര് ജോഷിയുടെ ബന്ധുവായ ഒരു പയ്യനായിരുന്നു എനിക്കു കൂട്ട്. അന്ന് അവന് അവിടെ പഠിക്കുകയോ മറ്റോ ആയിരുന്നു. എന്നുംരാവിലെ ഞങ്ങളൊന്നിച്ച് പുറത്തിറങ്ങും. ഷോപ്പിങ്ങുമൊക്കെ കഴിഞ്ഞ് വൈകുന്നരത്തോടെ തിരിച്ചെത്തും. ഇതായിരുന്നു പരിപാടി.

ട്യൂബ് എന്നു വിളിക്കുന്ന ഭൂഗര് ട്രെയിനുകള് ആയിരുന്നു ഞങ്ങളുടെ പ്രധാനവാഹനം. ണ്ടനിലെ ഇത്തരം ട്യൂബുകള് ഏറെ പ്രസിദ്ധമാണ്. ഒരോ മിനിറ്റിലും ട്രെയിനുകള് വന്നുകൊിരിക്കും. ഒരോ സ്റേഷനിലും ഒരു മിനിറ്റ് മാത്രമേ നിര്ത്തു. കൃത്യം സമയമാകുമ്പോള് വാതില്താനേ അടയും. ഒരു വശത്തേക്ക് ഒരു ട്രാക്ക്. മറ്റേ വശത്തേക്ക് മറ്റൊന്ന്.

ഒരു ദിവസം ഷോപ്പിങ് കഴിഞ്ഞ് തിരിച്ച് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഞങ്ങള്‍. ഒരു ട്രെയിനില് കയറി ഞങ്ങള് ഇരുന്നു. അപ്പോഴതാ എന്റെ കൂട്ടുകാരന് പയ്യന്റെ മുഖത്ത് ഒരു പരിഭ്രമം.

എന്തു പറ്റി, ട്രെയിന് മാറിപ്പോയോ ഞാന് ചോദിച്ചു.

മറുപടി പറയാതെ അവന് ആശങ്കയോടെ പുറത്തേക്ക് നോക്കി. ട്രെയിന് നീങ്ങാറായി. ആലോചിച്ചു നില്ക്കാന് സമയമില്ല.

ചാടിക്കോ.. ഞാന് വിളിച്ചുകൂവി.

ഞാന് വെളിയിലേക്ക് ചാടി. അവന് എന്തോ പറയാന് ശ്രമിക്കുന്നുായിരുന്നു. അപ്പോഴേക്കും വാതിലടഞ്ഞു. അവന് അകത്ത്. ഞാന് പുറത്ത്.

സ്റോപ്പ് എന്ന് അലറി വിളിച്ചു ഞാന് അതിന്റെ പിറകെ കുറെ ഓടി. നാട്ടില് നിര്ത്താതെ പായുന്ന ട്രാന്സ്പോര്ട്ട് ബസിനു പിറകെ ഓടുന്ന പോലെ. എവിടെ നില്ക്കാന്‍.

ഇനി എന്തു ചെയ്യും. ഞാനാകെ ധര്മസങ്കടത്തിലായി. ണ്ടന് നഗരത്തില് എങ്ങോട്ടുപോകണമെന്നറിയാതെ ഏകനായി ഞാന്‍. കൈയില് കാശില്ല. പാസ്പോര്ട്ടോ മറ്റു രേഖകളോ ഇല്ല. താമസസ്ഥലത്തിന്റെ വിലാസമില്ല. ഒന്നുമില്ല.

കടയില് നിന്നു ബാക്കി കിട്ടിയ കുറെ ചില്ലറത്തുട്ടുകള് മാത്രം പോക്കറ്റിലു്. ഞാന് സ്റേഷനില് തന്നയിരുന്നു. ഞാന് കയറിയില്ല എന്നറിയുമ്പോള് അവന് തിരികെ മറ്റൊരു ട്യൂബില് കയറി വരുമെന്നായിരുന്നു പ്രതീക്ഷ. പ്ളാറ്റ് ഫോമില് പോയി ഞാന് കുറെ നേരം കാത്തിരുന്നു. പക്ഷേ, എന്റെ കൂട്ടുകാരന് മാത്രം ഒന്നില് നിന്നും പുറത്തിറങ്ങുന്നില്ല.

ഇനി എന്ന കാത്ത് അവന് അടുത്ത സ്റേഷനുകളില് ഏതെങ്കിലുമൊന്നില് ഇരിക്കുന്നുാവുമോ. ഞാന് വീും പഴയ ലൈനില് വന്ന് ഒരു ട്രെയിന് കയറി. ഒരോ സ്റേഷനുകളും എത്തുമ്പോള് പ്ളാറ്റ് ഫോമില് മുഴുവന് നോക്കി.

ഒടുവില് ആളൊഴിഞ്ഞ ഒരു സ്റേഷനില് അതുചെന്നു നിന്നു. ലാസ്റ് സ്റോപ്പ് അടുത്തിരുന്ന സായിപ്പ് പറഞ്ഞു.

ഞാന് പുറത്തിറങ്ങി. സ്റേഷനു വെളിയിലേക്ക് നടന്നു. ഏതെങ്കിലും മലയാളികള് എന്ന തിരിച്ചറിഞ്ഞ് അടുത്തു വന്നങ്കില് എന്നു ആഗ്രഹിച്ചു ഞാന് അവിടെയൊക്കെ തിരഞ്ഞു. ഇല്ല. തൊലി വെളുത്ത സായിപ്പുമാരെയും തൊലികറുത്ത ചില നീഗ്രോകളെയും അല്ലാതെ മറ്റാരെയും കാണുന്നില്ല.

സ്റേഷനു പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഞാന് ശരിക്കും ഞെട്ടിയത്. തിരക്കേറിയ ണ്ടന് നഗരത്തില് നിന്നു കയറിയ ഞാന് ഇപ്പോള് എത്തിപ്പെട്ടിരിക്കുന്നത് ആളൊഴിഞ്ഞ, തിരക്കൊഴിഞ്ഞ, പാടങ്ങളും മരങ്ങളും പച്ചപ്പുമൊക്കെയുള്ള ണ്ടന്റെ ഏതോ ഗ്രാമീണ ഭാഗത്ത്.

കുറെ നീഗ്രോകള് എന്ന ഒന്ന് കണ്ണുരുട്ടി നോക്കിയിട്ട് കടന്നുപോയി. തോക്കു ചൂി പണവും ആഭരണവും കവര്ന്ന ശേഷം വെടിവച്ചു താഴെയിട്ടിട്ട് കൂളായി കടന്നുപോകുന്ന ഇംഗ്ളീഷ് സിനിമകളിലെ നീഗ്രോ വില്ലന്മാരുടെ മുഖം എനിക്കോര് വന്നു. ചെറുതായി പേടി തോന്നി.

ഹുസൈനുക്കയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെയെന്ന് എനിക്ക് കൃത്യമായി അറിയില്ലായിരുന്നു. ആല്ബ് ഗേറ്റ് എന്നാ മറ്റൊ പറഞ്ഞുകേട്ട ഒരു ഓര്. ഞാനൊരു ടാക്സിയില് കയറി. അയാളോട് സ്ഥലം പറഞ്ഞു.

ആല്ബ് ഗേറ്റ്.

അയാള് വിട്ടു. ഏതാ് ഒരു മണിക്കൂര് ഓടിക്കഴിഞ്ഞപ്പോള് അയാള് ഒരു സ്ഥലത്ത് എന്ന എത്തിച്ചു. നോക്കിയപ്പോള് ഒരു പരിചയവുമില്ല. പ്രഭുക്കന്മാരുടെ കൊട്ടാരങ്ങള് പോലെയുള്ള ചില കെട്ടിടങ്ങള്.

ഇതല്ല സ്ഥലം ഞാന് പറഞ്ഞു. ഓള്ഡ് ഗേറ്റ് എന്ന സ്ഥലത്തായിരുന്നു അയാള് എന്ന കൊു ചെന്ന് എത്തിച്ചത്. ഞാന് പറഞ്ഞതാകട്ടെ ആല്ബ് ഗേറ്റ് എന്നും. ഇംഗ്ളീഷ് ഉച്ചാരണത്തിന് എത്രമാത്രം പ്രാധാന്യം ഇംഗ്ളീഷുകാര് കൊടുക്കുന്നുന്ന് അന്ന് ബോധ്യമായി.

ഹുസൈനുക്കയുടെ വീട്ടില് നിന്ന് തലേന്ന് പ്രസിദ്ധമായ ണ്ടന് ബ്രിഡ്ജ് കാണാന് പോയത് ഏകദേശം ഓര്മയുായിരുന്നു. ണ്ടന് ബ്രിഡ്ജിനടുത്ത് എന്നു പറഞ്ഞപ്പോള് അയാള് വി വിട്ടു. വീും ഏതാ് ഒരു മണിക്കൂര്‍.

ഹുസൈനുക്കായുടെ വീടിന്റെ അടുത്ത് എത്തിയപ്പോള് എനിക്ക് സ്ഥലം തിരിച്ചറിയാനായി. കാരണം, മലയാളി അസോസിയേഷനുകളുടെ സകല അംഗങ്ങളും അവിടെയു്. റഹ്മാനെ കാണാതായി എന്നു പറഞ്ഞ് ആകെ പരിഭ്രാന്തരായി തിരച്ചിലിന്ന് ഒരുങ്ങുകയായിരുന്നു അവര്‍. എന്ന കതോടെ അവര് എല്ലാം ആശ്വാസത്തോടെ ഓടിയെത്തി. ണ്ടനില് എത്ര മലയാളികളുാ അവര് മുഴുവന് അവിടെയുായിരുന്നു എന്ന് എനിക്ക് തോന്നിപ്പോയി. അത്രയ്ക്കുായിരുന്നു അവിടുത്തെ ബഹളം.

ഹുസൈനുക്കയുടെ വീട്ടിലെത്തിയപ്പോള് അതാ എന്റെ കൂട്ടുകാരന് അവിടെ കരഞ്ഞുകൊിരിക്കുന്നു. എന്ന ഒറ്റയ്ക്ക് വഴിയില് ഇറക്കിവിട്ടതിന് ഒരോരുത്തരായി അവനോട് ദേഷ്യപ്പെട്ടുകൊിരിക്കുകയായിരുന്നു അത്രെ.

സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ണ്ടന്മാര് ണ്ടനില് എന്ന സിനിമ പോലെയായിരുന്നു എന്റെ ആദ്യ ണ്ടന് യാത്ര.

Related Posts Plugin for WordPress, Blogger...